കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28 ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ നടത്തുന്ന പകൽ ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിധിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെമുഴുവൻ അറസ്റ്റ് ചെയ്യുക , രോഹിത് വെ മൂല ആക്ട് നടപ്പിലാക്കുക, നിധിൻ രാജിന്റെ കുടുംബ ത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദു ചെയ്യുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ്സന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കമ്മിറ്റി നടത്തുന്ന ഹർത്താൽനടത്തുന്നതെന്നും അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നു മൊഴിവാക്കീട്ടുണ്ടെന്നും ആക്ഷൻ കമ്മിറ്റി ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ പറഞ്ഞു. ജസ്റ്റിസ് ഫോർ നിധിൻ രാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും കേരളത്തിലെ പൗര സമൂഹവു മുൾപ്പെടെ അറുപതോളം സംഘടനകളുമാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.
രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. പത്രം പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ സഹകരിക്കണമെന്ന് സുനിൽ കൊയിലേരിയൻ പറഞ്ഞു.
nitin raj action committee




































