കണ്ണൂർ: കേരള സർക്കാറിൻ്റെ തീവ്ര കാട്ടുപന്നി നിർമാർജന യത്‌നത്തിൻ്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ വാർഡ് 36 ൽ (കിഴുന്ന വാർഡ്) മനുഷ്യൻ്റെ ജീവനും, സ്വത്തിനും, കൃഷിക്കും ഭീഷണിയായ കാട്ടുവന്നികളെ നിയമാനുസൃതം നിർമ്മാർജനം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ MLA അഡ്വ: ടി ഒ മോഹനന്റെ സാന്നിധ്യത്തിൽ കോർപ്പറേഷൻ അധികാരിയുടെ ഉത്തരവ് പ്രകാരം തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ് ഓഫീസർ പി.വി സനൂപ് കൃഷ്ണൻ്റെ നിർദ്ദേശപ്രകാരം ആണ് ദൗത്യം നടത്തിയത് . വാർഡ് കൗൺസിലർ ശ്രുതി കെ.പി - പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ ശ്രുതി കെ , വിനീത എം എന്നിവർ നേതൃത്വം നൽകി.
5 കാട്ടു പന്നികളെ നിയമാനുസൃതം കൊന്നു ഭക്ഷ്യയോഗ്യമല്ലാതാക്കി സംസ്കരിച്ചു . വരും ദിവസങ്ങളിൽ ദൗത്യം ഊർജിതമാക്കാൻ കോർപ്പറേഷൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നടപടി ക്രമങ്ങളുമടങ്ങുന്ന ഉത്തരവുകളുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നതായി വനം വന്യ ജീവി വകുപ്പ് അറിയിച്ചു.
Content Highlight: wild boar eradication


































