കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്; സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനം നാളെ വരെ

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്; സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനം നാളെ വരെ
Jun 19, 2026 12:52 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, പ്രകൃതിയും ഭക്തിയും കൈകോർക്കുന്ന അത്യപൂർവ്വ അനുഭവം തേടി മഹാദേവ ക്ഷേത്രം വൈശാഖ മഹോത്സവത്തിലേക്ക് ഇതര സംസ്ഥാനത്ത് നിന്നുൾപ്പെടെ നിരവധിപേരാണ് എത്തുന്നത്. ഓരോ വർഷവും ഇവിടേക്ക് ഒഴുകിയെത്തുന്ന ജനസാഗരം ഇത്തവണ പതിവിലും ഇരട്ടിയാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് വർഷംതോറും നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തിസാന്ദ്രമായ അനുഷ്ഠാനങ്ങളാലും അനേകം വിശ്വാസികളുടെ പങ്കാളിത്തത്താലും ശ്രദ്ധേയമാണ്.

കർണ്ണാടകയിൽ നിന്നും വലിയ തോതിൽ ആളുകൾ ഇത്തവണ കൊട്ടിയൂരിലേക്കെത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കൊട്ടിയൂർ പെരുമാളെ തൊഴാനായി എത്തിയത്. അക്കരെ കൊട്ടിയൂരിൽ രാവിലെ മുതൽതന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർക്ക് ദർശനം നടത്താനാകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ വൈകുന്നേരത്തോടെ തിരക്ക് അൽപ്പം കുറഞ്ഞിരുന്നെങ്കിലും നിലവിൽ രാത്രി ഏറെ നേരം വൈകിയും വിലയ തിരക്കും ഗതാഗതകുരുക്കുമാണ്. കർണ്ണാടകയിൽ നിന്നുമെത്തുന്ന തീർത്ഥാടകർ പ്രസിദ്ധമായ മാടായിക്കാവ്, പറശിനി മുത്തപ്പൻ മടപ്പുര എന്നിവിടങ്ങളിലും സന്ദ‌ർശിച്ചതിനു ശേഷമാണ് മടങ്ങുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെല്ലാം അടുക്കാൻ പറ്റാത്ത വിധം തിരക്കാണ്. ബാവലിപ്പുയുടെ കരയിൽ ഇടതൂർന്ന വനത്തിന്റെ ഹൃദയഭാഗത്ത് നടക്കുന്ന 28 ദിവസത്തെ ഈ വൈശാഖ മഹോത്സവം വടക്കൻ കേരളത്തിന് മാത്രമല്ല കേരളത്തിലാകെയും അയൽ സംസ്ഥാനങ്ങൾക്കും ഒരു അതുല്യമായ അനുഭവമാണ്.

കണ്ണൂർ ജില്ലയിലെ ബാവലിപ്പുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രങ്ങളായ അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിവ ആതിഥേയത്വം വഹിക്കുന്ന ഈ ഉത്സവം വടക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. വയനാട്ടിലെ മുതിരേരിക്കാവിൽ നിന്ന് കൊട്ടിയൂരിലേക്ക് വാൾ എത്തിക്കുന്നതോടെ ആരംഭിക്കുന്ന നെയ്യാട്ടത്തോടെ (നെയ്യ് ഒഴിക്കൽ) ആണ് ആചാരങ്ങൾ ആരംഭിക്കുന്നത്. ആകർഷകമായ മറ്റൊരാചാരമാണ് രോഹിണി ആരാധന, മറ്റൊരു പ്രധാന ആചാരം ഇളനീർ വയ്പ്പ് ആണ്, ഇളനീരാട്ടത്തോടെയാണ് ഉത്സവം അവസാനിക്കുന്നത്. മേയ് 30 മുതൽ ജൂൺ 20ന് ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനം.

Content Highlight: Kottiyoor Vaisakha Mahotsavam

Next TV

Related Stories
എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

Jun 19, 2026 08:29 PM

എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം നാളെ

msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ശാഖാ ശാക്തീകരണ ക്യാമ്പയിൻ 'സിന്ദാബാദ്': മണ്ഡലംതല ഉദ്ഘാടനം...

Read More >>
കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

Jun 19, 2026 07:40 PM

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി സെമിത്തേരിയില്‍

കല്ലറയില്‍ അജ്ഞാത മൃതദേഹം?; പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത് കണ്ണൂര്‍ വാണിയപ്പാറ പള്ളി...

Read More >>
പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

Jun 19, 2026 07:35 PM

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

Jun 19, 2026 06:01 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ ഈടാക്കി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കുഞ്ഞിമംഗലത്ത് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 19500 രൂപ പിഴ...

Read More >>
സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

Jun 19, 2026 05:58 PM

സി എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ് എൻ ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

സി. എ ക്വാളിഫൈഡ് ആയ സുഹൈൽ സുബൈറിനെ എസ്. എൻ ക്ലബിന്റെ നേതൃത്വത്തിൽ...

Read More >>
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:46 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
Top Stories










News Roundup