പാപ്പിനിശ്ശേരി : സുഹൃത്ത് ചുറ്റികകൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപിച്ച് ചികിത്സയിലായിരുന്ന പാ പ്പിനിശ്ശേരി വെസ്റ്റിലെ കളത്തേര പ്രശാന്തൻ (46) മരിച്ചു. കഴിഞ്ഞമാ സം 18-ന് രാവിലെ വിട്ടിലെത്തിയാണ് സുഹൃ ത്ത് പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി കെ.പി.ഫെഫീഖ് ചുറ്റികകൊണ്ട് അടിച്ച് പ്രശാന്തനെ പരിക്കേല്പിച്ചത്. ഷെഫീഖ് രക്ഷപ്പെടുന്നതിനിടെ തീവണ്ടി തട്ടി മരിച്ചിരുന്നു. വൃക്ക രോഗിയായ പ്രശാന്തിന്റെ്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സാരമായി പരിക്കേറ്റ പ്രശാന്തിനെ കണ്ണൂരിലെ സ്വകാര്യ ആസ്പ ത്രിയിൽ എത്തിച്ചത്.
സ്കൂൾപഠനകാലം മുതലുള്ള ആത്മസുഹൃത്തുക്കളായിരുന്നുപ്രശാന്തും ഫെഫീഖും. ഇരുവരുടെയും വീടുകൾ തമ്മിലുള്ള ദൂരം 300 മീറ്റർ മാത്രമായിരുന്നു. ഇലക്ട്രീഷ്യനാണ് പ്രശാന്ത്. സംഭവദിവസം ഫെഫീഖ് പ്രശാന്തിന്റെ വീട്ടിലെത്തി കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു. അതിനിടയിലായിരുന്നു സുഹൃത്തിനെ ആക്രമിച്ചത്. ആക്രമത്തിൻ്റെ പിന്നിലെ കാരണം വ്യക്തമല്ല.
പ്രശാന്തന്റെ അച്ഛൻ: കളത്തേര രാമകൃഷ്ണൻഅമ്മ:കാക്കാമണി ശാന്ത. ഭാര്യ: അരുണിമ (ഫാർമസിസ്റ്റ്, കണ്ണപുരം എഫ്. എച്ച്.സി.). മക്കൾ: വസുദേവ്, വാമിക. സഹോദരങ്ങൾ: പ്രമോദ്, പ്രസീത.
സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നുശേഷം.
Murder



































